2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

നിന്നരുകില്‍ പാറി വന്നേനെ...

 
ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍
നിന്നരുകില്‍ പാറി വന്നേനെ...
ഒരു മലരായിരുന്നെങ്കില്‍ ഞാന്‍
നിന്‍ കൂന്തലില്‍ ചൂടി നിന്നേനെ..


അരുമ പ്രകാശമോ അളവറ്റ സ്നേഹമോ 
നിന്‍ മുന്നില്‍ വന്നു നിന്നീടില്‍.....
അതിവിമലമാം കലാലയ സ്മരണയില്‍
അഗതിയായി ഞാന്‍ നടന്നപ്പോള്‍....


ഒരു കൊച്ചു ഗീതമായ് എന്നുള്ളിലൂറി
നീ പലവുരു സാന്ത്വനം നല്‍കീ......
സ്നേഹത്തിന്‍ തേന്‍കൂട്  ഉള്ളില്‍ വിടര്‍ത്തി
എന്‍ നനവാര്‍ന്ന കണ്‍പീലി  പുല്കീ....   


മധുകണം തൂകുന്ന നിന്നഴക്‌ കണ്ടെന്‍റെ
കനവുകള്‍ പൂത്തു തളിര്‍ത്തൂ ....
അണയാത്ത ജാലകം കാറ്റില്‍ 
തിരിച്ച്ചെന്നിലണയുവാന്‍ കാത്തിരുന്നില്ലേ...?.


നിശ്ചലാകാരമാം നറുമണല്‍ ശയ്യയില്‍
താരാട്ട് പാടീ ഉറക്കീ എന്നെ നീ
താരാട്ട് പാടീ ഉറക്കീ......
 ആര്‍ദ്രമാം കുങ്കുമം മേനിയില്‍
പൂശിയാ സന്ധ്യയും ചാമരം വീശീ, 



ഏതോ വികാരങ്ങള്‍ ഉള്ളില്‍ പടര്‍ത്തി നീ
എന്‍ നെഞ്ചിലേക്കന്നു ചാഞ്ഞു......
 കൌമാര സ്വപ്‌നങ്ങള്‍ താലോലമാട്ടി നീ
പ്രണയ സല്ലാപം നിറച്ചൂ ,
എന്നില്‍ നീ പ്രണയ  സല്ലാപം  നിറച്ചൂ...



പൂക്കളെ പുല്‍കിയ നിന്‍ വിരല്‍ തുമ്പിനാല്‍
എന്‍ അനുരാഗ തന്ത്രികള്‍ മീട്ടീ......
മദന ലാവണ്യ മിഴികളാലെന്നെ നീ പല ദിനം
ലാളിച്ചതല്ലേ.......,
എന്നെ നീ പല ദിനം  
ലാളിച്ചതല്ലേ.......?



ഇന്നെല്ലാം  വെടിഞ്ഞു നീ അന്ന്യന്‍റെ  പത്നിയായി
മണിയറക്കുള്ളില് പിടഞ്ഞു കേഴുന്നൂ..

    
എങ്കിലും....


 ഒരു കിളിയായിരുന്നെങ്കില്‍
 ഞാന്‍ നിന്നരികെ പാറി വന്നേനെ....
ഒരു മലരായിരുന്നെങ്കില്‍ ഞാന്‍ നിന്‍
കൂന്തലില്‍ ചൂടി നിന്നേനെ...... 

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

പ്രണയത്തിനോടൊരു പ്രണയം...

എത്രയോ നാളായി നിന്നെയും തേടി
ഞാനലയുന്നു പ്രണയമേ,എവിടെ നീ
പറയുക....?

ഒന്നിനോടും കാട്ടാത്ത ക്ഷമയോടെ നിന്നെയും
കാത്ത്തിരിക്കുമെന്‍ ഹൃദയത്തില്‍  പിടയുന്ന
സ്പന്ദനം നീ അറിയുന്നുണ്ടോ........?

പ്രണയത്തിന്‍ ലഹരിയോ ഹൃദയത്തിന്‍ 
വെമ്പലോ അരുതാത്ത സ്വപ്‌നങ്ങള്‍ തന്‍ 
വേലിയെറ്റമോ...!  

ആത്മാര്‍ഥ പ്രണയം മരിച്ചെന്ന
സത്യത്തെ എന്നെ എന്‍ മാനസം
കണ്ടുമുട്ടി,എന്നിട്ടും എന്തിനീ
പ്രണയത്തിന്‍ മധുരത്തെ
അറിയാതെ വീണ്ടും 
ഞാനാശിച്ചു നില്‍ക്കുന്നു..?

എന്തോ,അറിയില്ല ഒന്നുമറിയില്ല
പ്രണയത്തിനായി ജീവന്‍ സമര്‍പ്പിച്ച
ദേവതാ ദേവന്മാരുണ്ടായിരുന്ന
ഈ സ്വര്‍ഗീയ ഭൂമിയില്‍ 
കാപട്യത്തിന്‍ പുതു പോയ്‌ മുഖമണിയുന്ന
ചിലരുടെ താണ്ഡവം  ഇന്ന് മുന്നില്‍..

എങ്കിലും ഞാന്‍ നിന്നെ കാത്തിരിക്കുന്നൂ,
പ്രണയമേ നിന്നെ ഞാന്‍ കാത്തിരിക്കുന്നൂ
എന്നുള്ളില്‍ സൂക്ഷിച്ച ഹൃദയത്തിന്‍ നെറുകയില്‍
പൊലിയുമാ സിന്ദൂര ചുംബന രേണുവായ്...  
...  

പെണ്ണിന്റെ മണവും മാനവും മാനസവും

അവള്‍ ജീവിതത്തില്‍ എന്തിനെയൊക്കെയോ
കാത്തിരിക്കുകയായിരുന്നു..
മാതാപിതാക്കള്‍ പുറത്തു പോയാല്‍ വരുന്നതും കാത്ത്,
പരീക്ഷകളുടെ അവസാനത്തിനു,ബസ്സിനു,തീവണ്ടിക്ക്,
അവധി ദിവസത്തിന്,ഫോണ്‍ വിളിക്ക്,
കാമുകന്റെ ഒരിക്കലും വരാത്ത കത്തിന്,
ഭര്‍ത്താവില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്ക്,
വിരസതയുടെ വിരാമത്തിനു,പിന്നെ മരണത്തിനും..

എയ്യ്, മരണത്തിനോ?? ഒരിക്കലുമില്ല..
മരണത്തെക്കാള്‍ വലുതെന്തോക്കെയോ സംഭവിച്ചു
കഴിഞ്ഞല്ലോ... ഇപ്പോള്‍ അവള്‍ ശ്രദ്ധിക്കപെടുന്നവള്‍ ആണ് !  
എല്ലാവരും അവളെ ആകാംഷയോടെയും അന്താളിപ്പോടെയും
ഒക്കെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ട്.. പത്രങ്ങള്‍ക്ക് 
അവളുടെ മുഖവും  അവള്‍ പറയാത്ത വേദനകളും ഹൃധിസ്തമാനല്ലോ..
അവളെ അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് പേര്‍ക്കും..

മദ്യത്തിന്റെ മടുപ്പിക്കുന്ന മണത്തോടെ  വന്നു കയറിയ
ഭര്‍ത്താവും ഏതോ അലസതയുടെ ആലസ്യത്തില്‍
അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ
ഷവറിനു താഴെ മണിക്കൂറുകളോളം നിന്ന് കുതിരുമ്പോ
തന്റെ ശരീരത്തിലെ ഉണങ്ങി തീരാത്തതും നീറ്റല്‍ വിട്ടുമാറാതുമായ 
മുറിവുകളുടെ വേദനയെ കുതിര്തെടുത്തു മരവിപ്പിക്കാന്‍
വറ്റി പോയ അവളുടെ കണ്ണുനീരിനും കഴിവില്ലാതായിരിക്കുന്നു....

അന്ന്, ആ ദിവസം എന്നും വരുന്ന വഴിത്താരയില്‍
അവളുടെ അരികിലേക്ക് സ്ലോ ടവ്ന്‍ ചെയ്തു വന്ന
കാറും, അതില്‍ നിന്നിറങ്ങി ഒരു പന്ത് തട്ടുന്ന ലാഘവത്തില്‍
തന്നെ ഓര്‍ക്കാന്‍ കഴിയാത്ത ഏതൊക്കെയോ നരകത്തിന്റെ
പഞ്ച്ഗ്നിയില്‍ പൊള്ളിച്ച, വലിച്ചിഴച്ച, നാല് തടിമാടന്മാരും...

അവര്‍ അപ്രത്യക്ഷരായിരിക്കുന്നത്രേ..
 ക്രമസമാധാന പാലകര്‍
മഷിയിട്ടു നോക്കീട്ടും കാണുന്നില്ലത്രേ !! 
ഈ ഭൂമിയില്‍ ഒരു പെണ്ണ് ഒറ്റപ്പെടലിന്റെ
കാണാകയങ്ങളിലെക്ക് മുങ്ങി താഴുന്നത്
കാണാന്‍ അവര്‍ക്ക് നേരമില്ലായിരിക്കും..!

തന്നെപോലെ മറ്റാരെയോ കണ്ടെത്താനുള്ള തന്ത്രപ്പാടില്‍
ആവും അവരും.. പെണ്‍കുട്ടികള്‍ ഒരുപാടുണ്ടല്ലോ ഭൂമിയില്‍.....
മാംസ ദാഹം തീരാത്ത പെപ്പട്ടികളും....!!!!!!!!!!!!!!

"വിവാഹം"

കുട്ടിക്കാലത്ത് എന്റെ ഉമ്മച്ചി പറഞ്ഞു തന്നിരുന്ന ഉപദേശങ്ങളില്‍   ഒന്നുമാത്രം എനിക്കേറ്റവും പ്രിയങ്കരം ആയിരുന്നു.. "മോളെ, നന്നായി പഠിച്ചു  ഒരു ജോലി സമ്പാദിക്കണം, ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം..പണത്തിനു വേണ്ടി സ്നേഹത്തെ ആശ്രയിക്കരുത്.."  ആവര്‍ത്തിച്ചു കേട്ടോണ്ടിരുന്ന  ഈ വാക്കുകള്‍ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു..  ഭാവിയില്‍ ആരാകണമെന്ന്  ഓരോ പ്രായത്തിലും  വെത്യസ്ത ആഗ്രഹങ്ങളെ ഞാന്‍ കൂടെ കൊണ്ട് നടന്നു.. നന്നായി പഠിച്ചു.. ഒരു നല്ല അധ്യാപികയാവനമെന്ന ആഗ്രഹത്തോടെ.... ഇപ്പൊ മൂന്നാം  വര്‍ഷ ബിരുദ വിധ്യാര്ധിനി..  നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന്റെ നെടുവീര്‍പ്പുകളൊക്കെ ഉപേക്ഷിച്ചു വാപ്പച്ചി നാട്ടില്‍ എത്തി.. വളരെ സന്തോഷത്തോടെ  കൊറേ ദിവസങ്ങള്‍ കടന്നു പോയി.. ഇപ്പൊ വീട്ടില്‍ എല്ലാരും കൂടി എന്നെ  ഒരു തരം നിര്‍ബന്ധിക്കലാണ്.. വിവാഹത്തിന് സമ്മതം പറയാന്‍.. ധാരാളം വിവാഹ ആലോചനകള്‍ വരുന്നുണ്ടത്രേ!  ഞാന്‍ പറഞ്ഞു "എനിക്കിപ്പോഴോന്നും വിവ്വാഹം വേണ്ട, എനിക്ക് പഠിക്കണം, PG kkum B.Ed നും പോണം, എനിക്കൊരു  ജോലി കിട്ടും    .. ഉറപ്പാ അത് വരെ  എന്നെ ഒന്നിനും നിര്‍ബന്ധിക്കരുതേ എന്ന്.."   നല്ല ആലോചനകള്‍ ഇങ്ങോട്ട് വരുമ്പോ സ്വീകരിച്ചില്ലെങ്കില്‍ പിന്നെ നമ്മലയിട്റ്റ് വേണമെന്ന് വെക്കുംബ്o  ബുദ്ധിമുട്ടായേക്കും എന്നൊക്കെയാ അവരുഉടെ വാദം.. ഞാന്‍ പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞു..  എനിക്ക് പഠിക്കണം ,കല്ല്യാണം കഴിഞ്ഞാലും പടിക്കാം എന്നുള്ള വ്യാമോഹമോന്നും എനിക്കില്ല..  കുറെ ദിവസം എന്നെ ബ്രെയിന്‍ വാഷു ചെയ്തെടുക്കാന്‍ നോക്കീട്റ്റ് അവരിപ്പോ അല്‍പ്പമൊന്നു അടങ്ങിയ മട്ടാണ്.. ഉള്ളില്‍ അമര്‍ഷം കാണും..  ഇരിക്കട്ടെ..   കല്ല്യാണം..!   മണ്ണാങ്കട്ട! കല്ല്യാണം കഴിച്ചിട്ട് പില്‍ക്കാലത്ത്‌ "ദഹിക്കുന്നില്ലാന്നു"  പറയുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.. സത്യം പറഞ്ഞാ എനിക്കീ വിവാഹതിലോന്നും തീരെ വിശ്വാസമില്ല !!   അല്ലെങ്കിലും പെണ്ണിന് ഒറ്റ അവസരമല്ലേ ഉള്ളൂ.. അതോടെ തീര്‍ന്നു..
ഒരു റ്റിപ്പിക്കല്‍ ഇന്ത്യന്‍ വിവാഹമെന്ന് പരാഞ്ഞാല്‍ പരോള് പോലും കിട്ടാന്‍ വകുപ്പില്ലാത്ത ഒരു ആജീവനാന്ത  തടവറയാണെന്നാ   എന്റെ തോന്നല്‍..ഞാന്‍ കൂടി ആ തടവറയില്‍ ബന്ധനസ്തയാവും.. എന്റെ ചിറകുകള്‍ നിര്‍വീര്യമാക്കപ്പെടും , എന്റെ സ്വാതന്ത്ര്യം  ,എന്റെ കൊച്ചു  ലോകം ,എന്റെ സ്വകാര്യതകള്‍ എല്ലാം എനിക്ക് നഷ്ട്ടമാകും.. ഞാന്‍ ജനിച്ചു വളര്‍ന്ന വീടിനും വീട്ടുകാര്‍ക്കും മുന്നില്‍ ഞാനൊരു അധിധിയാകും.. എല്ലാരും എന്നോട് ഉപചാരപൂര്‍വ്വം പെരുമാറും.. ഭര്‍ത്താവ് എന്നത് യജമാനനും ഭാര്യ എന്നത് പരിചാരികയുമായി ...  ശമ്പളം   കൊടുക്കാത്ത വീട്ടു വേലക്കാരിയായി.. അയാളുടെ കയ്യിലെ പുല്ലാങ്കുഴല്‍ ആയി..... അയാളുടെ ഫോണ്ണ്‍ കോളും കാത്തിരിക്കുന്ന വീട്ടമ്മയായി  എന്റെ ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ ഒത്ക്കപ്പെടും...! വളരെ പെട്ടന്ന് ഞാന്‍ ഞാനല്ലാതാവും.. ..
                                                                                                         എന്റെ കൌമാരത്തിന്റെ  ആദ്യ ഘട്ടത്തില്‍ ഒരു പുഷ്പം അതിന്റെ ഹൃദയത്തിലെ സുഗന്ധം തിരിച്ചറിയും പോലെ  ,അരുവി കടന്നു ആട്ടിന്‍ പട്ടം വരുന്നത് പോലെ ; സ്വപ്നങ്ങലും  അപരിചിത   ചിന്തകളും   എന്നിലേക്ക്‌ വന്നു.. ഞാന്‍ സ്വയം കന്ന്നി മണ്ണിനോട് ഉപമിച്ചു.അറിവിന്റെ വിത്തുകള്‍ ഇനിയും പാകിയിട്ടില്ലാത്ത, അനുഭവത്തിന്റെ മുദ്രകള്‍ ഇനിയും പതിഞ്ഞിട്ടില്ലാത്ത കന്ന്യകയായ ഭൂമി.. അതിനെ അറിയപ്പെടാത്ത ഒരു പ്രവാസത്തിലേക്ക് തള്ളി വിടാന്‍ എനിക്ക് വയ്യ..
                                                                      പുസ്തകങ്ങള്‍ വായിച്ചും പ്രണയത്തെ തന്നെ പ്രണയിച്ചും എന്റെ വീട്ടുകാരുടെ അതിരില്ലാത്ത സ്നേഹവും അല്‍പ്പസ്വല്‍പ്പം വെറുപ്പും അത്ര കൈപ്പില്ലാത്ത ദുഖങ്ങളും ഏറ്റുവാങ്ങി എന്റെ വെക്തിത്വതെ യാതൊരു ആധുനിക സംസ്കൃതിയുടെയും മുന്നില്‍ പണയം വെക്കാതെ മാറി വരുന്ന സൌഹൃദങ്ങളുടെ ഋതുഭേദങ്ങല്‍ക്കൊപ്പം ജീവിക്കാനാനെനിക്കിഷ്ട്ടം, ..  പക്ഷെ, ഞാനും ഒരിക്കല്‍ വിവാഹിതയാവും..  ;-[                                                      
                                                             ഇന്നലത്തെ സ്ത്രീ സന്തുഷ്ട്ടയായ ഭാര്യയായിരുന്നു..എന്നാല്‍ ഇന്നത്തെ  സ്ത്രീ പലപ്പോഴും ഒരു ശരീരം മാത്രമായി വിലയിരുത്തപ്പെടുന്നു.. ഇന്നലെ അവള്‍ പ്രകാശത്തിലൂടെ അന്ധയായി നടന്നു.. ഇന്നവള്‍ അന്ധകാരത്തിലൂടെ കണ്ണും തുറന്നു പിടിച്ചു നടക്കുന്നു....!! എല്ലാം എത്ര മാത്രം മാറിയിരിക്കുന്നു...!    ആധുനിക സംസ്കൃതി സ്ത്രീയെ അല്‍പ്പമൊന്നു ബുധിമാതിയാക്കിയിട്ടുന്ദ് എന്നാല്‍ പുരുഷന്റെ ഭോഗാസക്തി അവളുടെ കഷ്ട്ടപ്പാടുകളെ വര്ധിപ്പിക്കുകായനെന്നു തോന്നുന്നു.. ഒരു സ്ത്രീ ഒരര്‍ഥത്തില്‍ തന്നെ  ഉയര്‍തുകയാനെങ്കില്‍  മറ്റൊരര്‍ത്ഥത്തില്‍ സ്വയം പിന്നിലാക്കപ്പെടുന്നു..
ഈ അസാധാരണ തലമുറ ഉറക്കത്തിനും ഉണര്‍വിനും മദ്ധ്യേ ആണ്. സ്വന്തം കൈകളില്‍ ഭൂത കാലത്തിന്റെ മണ്ണും ഭാവി കാലത്തിന്റെ വിത്തും...!!!  എന്ത് സംഭവിച്ചാലും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ പെരുമാറണം.. വിവാഹ മോതിരത്തിന്റെ ചെറിയ വൃത്തത്തിനുള്ളില്‍ എന്തെത് യാതനകള്‍.. ....!!            
ഞെട്ടില്‍ നിന്നും പരിചെടുക്കപ്പെട്ടു, നദിയിലൂടെ ഒഴുകുന്ന ഒരു പൂവിനെ പോല്‍ഞാനും.........................................................................................